മൂവാറ്റുപുഴ: നാടാര്മാരെ മതംമാറ്റിയപ്പോള്‍ മിണ്ടാതിരുന്ന സിപിഎം ബിഷപ്പുമാര്‍, ലീഗ്, കാന്തപുരം, തങ്കുമാസ്റ്റര് എന്നിവരുടെ കാല്‍കഴുകി നടക്കുകയാണെന്നും ഈ കപടമതേതരത്വം ഹിന്ദുസമൂഹം തിരിച്ചറിഞ്ഞുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഗുരുവിനെയും പ്രസ്ഥാനത്തെ വളര്‍ത്തിയവരുടെയും കഴുത്തില്‍ കയറിട്ട് മുറുക്കിയശേഷം ജില്ലകള്‍തോറും മതേതരത്വം പ്രസംഗിച്ച് നടക്കുകയാണ് സിപിഎം. സമുദായത്തേയും നേതാക്കളെയും തകര്‍ക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ഒറ്റക്കെട്ടായി നേരിടും. മൂവാറ്റുപുഴയില്‍ എസ്എന്‍ഡിപി യൂണിയന് യോഗം നേതാക്കള്‍ക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹംകൊടുത്ത് സ്നേഹം വാങ്ങുകയാണ് നമ്മുടെ പാരമ്പര്യവും സംസ്കാരവും. എന്നാല്‍ വിപ്ലവക്കാര്‍ രക്തരക്ഷസുകളെപ്പോലെ കൊലവിളിയുമായാണ് നടക്കുന്നത്. ചെത്തുകാരായ സമുദായത്തിന്റെ വിയര്‍പ്പും ചോരയും ഊറ്റിവളര്‍ന്ന സിപിഎമ്മിനിപ്പോള്‍ നീര ടെക്നീഷ്യന്മാരെ മതിയെന്നായി. മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് മുകളിലേക്ക് നോക്കി നടന്ന വിപ്ലവനേതാവ് സാധാരണക്കരുടെ കഷ്ടതകള്‍ കാണാന്‍ താഴെ നോക്കാത്തതാണ് പാര്‍ട്ടിയുടെ നാശത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: