തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പടെ ആരോപണ വിധേയനായ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് ശബരിമല എഒ ആയി നിയമനം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രത്യേക താല്പര്യമെടുത്താണ് തന്റെ ഇഷ്ടക്കാരനെ കീഴ്വഴക്കങ്ങള് ലംഘിച്ച് നിയമിച്ചതെന്ന് ആക്ഷേപമുണ്ട്. ശബരിമല എഒ യായി കഴിഞ്ഞമാസം നിയമനം ലഭിച്ച സോമശേഖരന്‍ നായരില്‍ നിന്ന് ഒരു അപേക്ഷ പോലും വാങ്ങിയിട്ടില്ലെന്നാണ് അറിവ്.
ശബരിമല എഒ യായി ഒരു തീര്‍ത്ഥാടന കാലത്തേയ്ക്ക് നിയമനം ലഭിക്കാന്‍ 25 ലക്ഷം രൂപ വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കൈക്കൂലി വാങ്ങിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബരിമലയില്‍ സ്റ്റോര്‍ സൂപ്രണ്ടായി ജോലി നോക്കുമ്പോഴാണു സോമശേഖരന്‍ നായര്‍ക്കെതിരെ ശര്‍ക്കര വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.വിജിലന്‍സ് അന്വഷണം നേരിട്ട ഇദ്ദേഹത്തെ അതെ ക്ഷേത്രത്തിലെ കോടിക്കണക്കിനു രൂപ ചെലവഴിക്കാനുള്ള ചുമതലയാണ് കഴിഞ്ഞ മാസം ദേവസ്വം ബോര്‍ഡ് നല്‍കിയത്.
ശബരിമലയില്‍ നടക്കുന്ന വിശിഷ്ട ഹോമങ്ങള്‍, നേദ്യങ്ങള്‍,വഴിപാടുകള്‍ എന്നിവയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നതു മുതല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങുന്നതിന്റെ ചുമതല വരെ എഒ യ്ക്കാണ്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ ഇനി മുതല്‍ നടക്കുന്നത് ഒരിക്കല്‍ അഴിമതിക്കാരനെന്ന് കണ്ടെത്തി പടിയിറക്കിവിട്ട ഉദ്യോഗസ്ഥനിലൂടെയാണ്.
സാമ്പത്തിക അഴിമതി കൂടാതെ ഇയ്യാള്‍ക്കെതിരെ മറ്റൊരു ആക്ഷേപവും വിജിലന്‍സ് നടത്തിയിട്ടുണ്ട്. 2010ല്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഇദ്ദേഹം ഓഫീസര്‍ ആയിരിക്കുമ്പോഴാണ് ചില ദേവസ്വം ജീവനക്കാര്‍ മദ്യപിച്ച് നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചത്.ക്ഷേത്രത്തില്‍ അശുദ്ധിവരുത്തിയതിനും പൂജകള്‍ മുടക്കിയതിനും അന്ന് വിജിലന്‍സ് കേസെടുത്ത് അന്വഷണം നടത്തിയപ്പോള്‍ സോമശേഖരന്‍ സഹ മദ്യപാനികളെ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്ന് വിജിലന്‍സ് സംഘം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ശബരിമല പോലുള്ള പവിത്രമായ ക്ഷേത്രത്തില്‍ പ്രധാന ചുമതല നല്‍കിയതില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ പ്രകാരം ആരോപണ വിധേയരാകുന്ന ജീവനക്കാര്‍ക്ക് ബോര്‍ഡിന്റെ അധീനതയിലുള്ള മുഖ്യ ക്ഷേത്രങ്ങളില്‍ നിയമനം നല്കാന് പാടില്ല. ഈ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണു ശബരിമലയില്‍ എഒ യെ നിയമിച്ചത്. പൊതു സ്ഥലം മാറ്റത്തിന് ജീവനക്കാര്‍ താല്പര്യമുള്ള മൂന്ന് ക്ഷേത്രങ്ങളുടെ പേരുള്‍പ്പടെ ബോര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം. ഒഴിവുകള്‍ കണക്കാക്കി ഇവര്‍ക്ക് നിയമനം നല്കുകയാണു പതിവ്. സോമശേഖരന്‍ നായര്‍ നല്കിയ അപേക്ഷയില്‍ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, തിരുനക്കര ക്ഷേത്രം എന്നിങ്ങനെ മൂന്നു ക്ഷേത്രങ്ങളിലേയ്ക്കാണു നിയമനം ആവശ്യപ്പെട്ടത്.
എന്നാല്‍ ബോര്‍ഡ് പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ സന്തത സഹചാരിയായ സോമശേഖരന്‍ നായര്‍ക്ക് ശബരിമലയിലേക്ക് നിയമനം നല്‍കുകയായിരുന്നു.
ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി മാറുന്നതോടെ കോടാനുകോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ശബരിമലയിലേക്ക് ഒഴുകിയെത്തും. ഇതില്‍ കണ്ണുവച്ച് പലരെയും ശബരിമലയുടെ തന്ത്രപ്രധാന ചുമതലകള്‍ നല്കി തിരുകികയറ്റുന്നതിന്റെ ഭാഗമാണു പുതിയ എഒ നിയമനമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: