കൊച്ചി: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവന്ന സമരം ഒത്തുതീര്‍ന്നു. 10 ശതമാനം ബോണസിനു പുറമേ 11.6 ശതമാനം എക്സ്ഗ്രീഷ്യ നല്‍കും. പ്രശ്നപരിഹാര കരാറില്‍ കമ്പനിയും തൊഴിലാളി നേതാക്കളും തമ്മില്‍ അല്‍പ്പ സമയത്തിനകം കരാര്‍ ഒപ്പുവയ്ക്കും.
ഒമ്പതു മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലാണു പ്രശ്ന പരിഹാരമായത്. രാവിലെ മുതല്‍ തുടങ്ങിയ മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെ സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികള്‍, മൂന്നാറിലെ ട്രേഡ് യൂണിയന് പ്രതിനിധികള്‍,
കമ്പനി അധികൃതര്‍ എന്നിവരുമായി വൈകിട്ടു മുഖ്യമന്ത്രി ഒറ്റയ്ക്കൊറ്റയ്ക്ക് ആദ്യം ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്നു കൂട്ടരേയും ഒന്നിച്ചിരുത്തിയും ചര്‍ച്ച നടത്തി. ഇതോടെയാണു പ്രശ്നപരിഹാരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: