തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ദേശീയബോധമുള്ള കക്ഷികള്‍ അധികാരത്തില്‍ വരണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍. കരമന റെഡ്യാര്‍ ഹാളില്‍ നടന്ന തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പ്രൗഢസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിക്കുന്നതുവരെ ജനങ്ങളോടൊപ്പവും ജയിച്ചു കഴിഞ്ഞാല്‍ അനീതിയും അഴിമതിയും കൂട്ടിയുറപ്പിച്ച് മറുക്കണ്ടം ചാടുന്ന ഭരണകര്‍ത്താക്കളാണ് സംസ്ഥാനത്തുള്ളത്. ജനാധിപത്യം എന്തെന്നുപോലും ഇവര്‍ക്ക് അറിയില്ല. ദേശീയതയെ തകര്‍ക്കുകയെന്ന ആപ്തവാക്യമാണ് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ കൈക്കൊണ്ടിരിക്കുന്നത്. ലൗജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെയാണ് രാഷ്ട്രീയ സ്വാധീനത്തില്‍ നടക്കുന്നത്. ഈ വ്യവസ്ഥിതി മാറണം. സാംസ്കാരികത നിലനിര്‍ത്തി ഭാരതീയ സങ്കല്പങ്ങള്ക്കനുസൃതമായ ഭരണകര്‍ത്താക്കളെ സൃഷ്ടിക്കണം.
ഓരോ പൗരന്റെയും അവകാശങ്ങളും പൗരബോധവും പ്രാവര്‍ത്തികമാക്കേണ്ട സമയമാണ് അനിവാര്യമായിരിക്കുന്നത്. സ്വാതന്ത്ര്യം സമ്പാദിക്കുകയെന്നത് വലിയ കാര്യമല്ല. അത് നിലനിര്‍ത്തുകയെന്നതാണ് പ്രധാന കാര്യം.
പാര്‍ട്ടിയെ ജയിപ്പിക്കലല്ല, നമുക്ക് വേണ്ടത് നാടിനെ ജയിപ്പിക്കലാണ്. 2020ഓടെ ലോകത്തില്‍ തന്നെ വെളിച്ചം നല്കാന് കഴിയുന്ന പ്രബല ശക്തിയായി നമ്മുടെ രാഷ്ട്രം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാനഗര്‍ സംഘചാലക് പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. കാര്യവാഹ് അഡ്വ. പി. മനോഹരന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: