കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭാരതത്തിലെത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള വിക്രമസിംഗെയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി വിക്രമസിംഗെ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക ഉടമ്പടികളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചാ വിഷയമാവും.
അതേസമയം ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഭാരത സന്ദര്‍ശനത്തോട് അനുബന്ധിച്ച് പതിനാറ് ഭാരത മത്സ്യത്തൊഴിലാളികളെ ഇന്നലെ വിട്ടയച്ചിരുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: