കുറ്റിയാടി: കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ദ്ധിച്ച ജനപിന്തുണ കണ്ട് സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെകട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. കാവിലുംപാറ കുണ്ടുതോട്ടില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ചു വന്ന പ്രവര്‍ത്തകര്‍ക്ക് നല്കിയ സ്വീകരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസം ആശയപരമായി മരിച്ചു പോയെന്നും അവശേഷിക്കുന്നത് ജഡം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോള്‍ ബിജെപിയും ഗുരുദേവനും വെള്ളാപ്പള്ളിയുമാണ്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തിയ ബദല്‍ ശോഭായാത്രയുടെ ജാള്യത മറയ്ക്കാനാണ് പിണറായിയും കോടിയേരിയും മതേതരവര്ഗ്ഗീയ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇക്കൂട്ടരാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ചത്. ഇഎംഎസ് ഉള്‍പ്പെടെ ഒരു കമ്മ്യൂണിസ്റ്റ് ആചാര്യനും ഗുരുദേവനെക്കുറിച്ച് പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്തിട്ടില്ല. ഇതുകൊണ്ടാണ് പൊതുവേദിയില്‍ പിണറായിക്ക് ശ്രീനാരായണ ഗ്രന്ഥം വായിക്കേണ്ട ഗതികേട് വന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. വര്‍ഗ്ഗീയതയെക്കുറിച്ച് പ്രചാരണം നടത്തുന്ന സിപിഎം ഹിന്ദു ആഘോഷങ്ങളായ ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും നടത്തുമ്പോള്‍ ഓശാന പെരുന്നാളും നബിദിനത്തിലും പരിപാടി നടത്താന്‍ ധൈര്യമുണ്ടോ യെന്നും സുരേന്ദ്രന് ചോദിച്ചു. ശ്രീകൃഷ്ണജയന്തി ആരു നടത്തിയാലും സ്വാഗതം ചെയ്യുന്നു.
എന്നാല്‍ രാമായണ മഹത്വവും ശ്രീകൃഷ്ണ മഹത്വവും അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണം. സിപിഎമ്മിന്റെ കൂടെ നിന്നാല്‍ എസ്എന്‍ഡിപി മതേതരത്വവും ബിജെപിയുടെ കൂടെ നിന്നാല്‍ വര്‍ഗ്ഗീയവാദികളെന്നും പറയുന്ന പിണറായിക്ക് മദനിയുടെ കൂടെ വേദി പങ്കിടാനും യാക്കൂബ് മേമനെ തൂക്കിക്കൊന്നപ്പോള് മതേതരത്വം കല്‍പ്പിച്ച് കൊടുക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രദ്രോഹനിലപാട് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അഡ്വ. രതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്ര ട്ടറി വി.വി.രാജന് ജില്ലാ ജനറള്‍ സെക്രട്ടറി എം.പി.രാജന്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറള്‍ സെക്രട്ടറി ജയപ്രകാശ് കായണ്ണ, അഡ്വ.കെ. ദിലീപ്, പി.പി. മുരളി, എന്‍.പി.പത്മകുമാര്‍, വി.പി. അച്ചുതന്, കെ.സി. ബാലകൃഷ്ണന്, കെ.പി.ചാത്തു, കെ.കെ. അനൂപ്, സി.പി. ദിനേശന്, കെ.ടി. രവീന്ദ്രന്, അഭിലാഷ്, പ്രദീപന് കണ്ടുതോട് തുടങ്ങിയവര്‍ സംബന്ധിച്ചു. പടിഞ്ഞാറത്ത് രാജന് സ്വാഗതവും വലിയപറമ്പത്ത് ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: