കോഴിക്കോട്: രോഗങ്ങ ളല്ല മറിച്ച് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണ് ഇന്ന് പ്രധാന മരണകാരണമാകുന്നതെന്നും മരുന്നുകള്‍ പലപ്പോഴും ജീവിതത്തിന് ശാപമാകുകയാണെന്നും പ്രമുഖ കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി.എം. ഹെഗ്ഡെ പറഞ്ഞു. ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന് കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ ഹോമിയോപ്പതി കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഹെഗ്ഡെ. രോഗ ചികിത്സയില്‍ മരുന്നുകളുടെ പങ്ക് പരിമിതമാണ്.
ഹോമിയോപ്പതിക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് കാരണം ഹോമിയോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല എന്നതുകൊണ്ടാണ്. രോഗങ്ങള്‍ ഭേദമാക്കാന്‍ മനുഷ്യശരീരത്തിന് സ്വാഭാവിക സിദ്ധിയുണ്ട്. ഡോക്ടര്‍മാര്‍ അതിനുള്ള സഹായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്വെന്ഷന് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതിക്ക് വന്‍ സ്വീകാര്യത ലഭിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഹോമിയോപ്പതിയുള്പ്പെടെയുള്ള ഹോളിസ്റ്റിക് ചികിത്സാരീതികളുടെ വികസനത്തിനായി പുതിയതായി രൂപീകരിച്ച ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉടന്‍ നടത്തും. ആയുഷിനായി 21 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഹോമിയോപ്പതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിക്ക് ഇട നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ അധ്യക്ഷത എം.പി. അബ്ദുസ്സമദ് സമദാനി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ഐഡിസി ചെയര്മാന് മാധവന് നമ്പ്യാര്‍, മലേഷ്യന്‍ സെനറ്റര്‍ ദാത്തുക് സുബ്രമണ്യം, ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന് ചെയര്മാന് ഡോ. ഈശ്വരദാസ്, ഐഎച്ച്എംഎ സെക്രട്ടറി വി. സുരേശന്, അഡ്വ. എം.പി. സൂര്യനാരായണന്, ഡോ. എസ്.ജി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്‍വെന്‍ഷനില്‍ നിരവധി പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹോമിയോപ്പതിയുടെ കാന്‍സര്‍ പ്രതിരോധ ഗുണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള മോളിക്യുളര്‍ ബയോളജിസ്റ്റും ഗവേഷകനുമായ ഡോ. എ.ആര്. ഖുദാ ബക്ഷ് ക്ലാസെടുത്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ സെന്റര്‍ ഫോര്‍ കെമിക്കല്‍ ബയോളജിയില്‍ ശാസ്ത്രജ്ഞനായ ഡോ. രമേശ് ഉമ്മണ്ണി ജെ.എസ്.പി.എസ് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജിലെ ഡോ. പ്രവീണ്‍കുമാര്‍ എസുമായി ചേര്‍ന്ന് സംയുക്ത പ്രബന്ധമാണ് അവതരിപ്പിച്ചത്. എച്ച്ഐവി, എബോള, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ വളര്‍ച്ച തടയാനുള്ള ഹോമിയോ ചികിത്സയില്‍ പാമ്പിന് വിഷത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഔഷധത്തെക്കുറിച്ച് ഡോ. പ്രവീണ്‍കുമാര്‍ നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
സേലം വിനായക മിഷന് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ഡയറക്ടര്‍ ഡോ. ഇ.എസ്. രാജേന്ദ്രന് ഡോ. ഉപമാ ബഗായ്എന്നിവര് സംസാരിച്ചു. ഹോമിയോപ്പതിയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ ഉപദേഷ്ടാവ് കൂടിയായ ഡോ. ഈശ്വര ദാസ് മുഖപ്രസംഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: