കോഴിക്കോട്: തളി ശ്രീമഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവം അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു.
രാവിലെ 4.30 ന് ആരംഭിച്ച ഗണപതി ഹോമം 7.45 ന് അവസാനിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ വൈദിക ശ്രേഷ്ഠന്മാരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഗണപതി ഹോമം തളി ബ്രാഹ്മണ സമൂഹം പുരോഹിതന് രഘു വാദ്ധ്യാര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് മഹന്യാസ പൂര്‍വ്വം പൂര്‍ണ്ണാഭിഷേകം, ഗജപൂജ, കാവടി പൂജ, നവഗ്രഹപൂജ, നാഗപൂജ, നവഗ്രഹഹോമം എന്നിവയും നടന്നു. വൈകീട്ട് പെരുമ്പിലാവില്‍ പത്മിനി അമ്മ ശിവമഹിമ ഭക്തിപ്രഭാഷണം നടത്തി. രാത്രിസൂര്യഗായത്രി യും സംഘവും അവതരിപ്പിച്ച ഭജന ഗാനങ്ങളും നടന്നു. ഇന്ന് വൈകീട്ട് എസ്.എച്ച് ഭാഗ്യലക്ഷ്മിയും സംഘവും നടത്തുന്ന ഭജന യും രാത്രി 8 മണിക്ക് മാരിയമ്മന്‍ ഭജന സമിതിയുടെ ഭജന എന്നിവയും നടക്കും.
17 ന് അഷ്ടദ്രവ്യകൂട്ട് മഹാഗണപതി ഹോമം വഴിപാട് ആക്കുന്നതിനായി ക്ഷേത്രത്തില്‍ പ്രത്യേക കൗണ്ടറുകള്സജ്ജീകരി
ച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: