കുറ്റിയാടി: നാളികേര കര്‍ഷകരില്‍ നിന്നും കഴിഞ്ഞ വര്‍ഷം സംഭരിച്ച വിത്തു തേങ്ങയുടെ പണം ഒരു വര്‍ഷം കഴിഞ്ഞിട്ടും അനുവദിക്കാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. ഇതിനിടയില്‍ പുതുതായി സംഭരണത്തിന് കൃഷിവകുപ്പ് പണമനുവദിച്ചു ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ സംഭരിച്ച വിത്തുതേങ്ങയുടെ സംഭരണ വിലയാണ് കര്‍ഷകര്‍ക്ക് കുടിശ്ശികയിലുള്ളത്. ഇത് ഏതാണ്ട് 68 ലക്ഷം രൂപ വരും ഈതുക നല്‍കാതെയാണ്. കൃഷിവകുപ്പ് 2016 ല്‍ കുറ്റിയാടി മേഖലയില്‍ നിന്ന് സംഭരിക്കാനുദ്ദേശിക്കുന്ന വിത്തു തേങ്ങയുടെ സംഭരണിയിലെ മുന്‍കൂറായി അനുവദിച്ചിരിക്കുന്നത്. 85 ലക്ഷം രൂപയാണ് ഇത്തരത്തില്‍ വടകര കൃഷി അസിസ്റ്റന്റ് ഡയരക്ടറും അക്കൗണ്ടില്‍ എത്തിയത്.
മുന്‍കാലങ്ങളിലൊന്നുമില്ലാത്ത ചതിയാണ്. വിത്തു നാളികേര കര്‍ഷരോട് കൃഷി വകുപ്പ്കാണിച്ചെതെന്താണ് കര്‍ഷകരുടെ ആക്ഷേപം കൃഷിമന്ത്രി കെ.പി. മേഹനന് ഉറപ്പു നല്കിയിട്ടുംകര്ഷകര്ക്ക് കുടിശ്ശികയുള്ളതുക ഓണത്തിനു മുന്‍പേ കൊടുക്കുമെന്ന വാഗ്ദാനമാണ് സംഭരണത്തിന് മുന്‍കൂര്‍ തുക അനുവദിച്ചതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
കുടിശ്ശിര തുകകിട്ടാതെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തി കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ക്കായി വിവിധകര്‍ഷക സംഘടനാ നേതാക്കള്‍ തൊട്ടില്‍പ്പാലത്ത് യോഗം ചേര്‍ന്ന സംയുക്ത സമരസമിതിക്ക് രൂപം നല്കി പി.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. നാണു രാജു തോട്ടംചിറ പവിത്രന് വട്ടക്കണ്ടി.ടി.കെ. കുഞ്ഞിക്കണ്ണന്, എ.ആര് വിജയന്. ഇ.കെ. മുരളി എന്നിവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: