ന്യൂദല്‍ഹി: ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന് നല്കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
കേസില്‍ ശിക്ഷിച്ചതിനെതിരെയുള്ള ബിജുവിന്റെ അപ്പീല്‍ ഹൈക്കോടതിയിലായതിനാല്‍ ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിനായി ബിജുവിന് ഹൈക്കോടതിയെ തന്നെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ബിജുവിനെ ജീവപര്യന്തം തടവിനും മാതാവ് രാജമ്മാളിനെ മൂന്നു വര്‍ഷം തടവിനും കൊല്ലം ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ബിജുവിന്റെ പുത്തൂര്‍ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരിന് മൂന്നിന് രാത്രിയാണ് രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം കുടിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്നെന്നാണ് കേസ്. അന്ന് മൂന്ന് വയസു മാത്രമുണ്ടായിരുന്ന ഇവരുടെ മകനാണ് കേസിലെ പ്രധാന സാക്ഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: