ന്യൂദല്‍ഹി: വിവാദപരസ്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി.സി. ഘോഷ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. 2013ല്‍ ബിസിനസ് ടുഡേ മാസികയില്‍ ധോണിയെ നിരവധി ഉത്പന്നങ്ങള്‍ കയ്യിലേന്തിയ ഭഗവാന് വിഷ്ണുവിന്റെ രൂപത്തില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്.
ധോണി മനപ്പൂര്‍വ്വം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നായിരുന്നു ആരോപണം. ക്രിമിനല്‍ നടപടി എടുക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്റെ പുറകിലുള്ള പ്രശ്നങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിരിക്കുന്നു, പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലായിരുന്നു ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ധോണിക്കെതിരെ അനന്ദ്പൂര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം, ധോണി ആ പരസ്യത്തിനു പണം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: