കണ്ണൂര്‍: മൂന്നാറിലെ കണ്ണന് ദേവന് തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെപി സഹദേവന്. തൊഴിലാളികള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ സമരം നടത്താന്‍ കഴിയില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപി സഹദേവന് വ്യക്തമാക്കി.
തമിഴ് തീവ്രവാദ സംഘടനകളാണ് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചതും സമരത്തിന് നേതൃത്വം വഹിച്ചതും. സമരക്കാര്‍ക്ക് എല്ലാ സമയവും മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. സമരക്കാര്‍ പറയുന്നത് തങ്ങളെ ആരും സഹായിച്ചിട്ടില്ലെന്നാണ്. എന്നാല്‍ മുഴുവന്‍ സമയവും സമരം നടത്തിയ ഇവര്‍ക്ക് എവിടെ നിന്നാണ് ഭക്ഷണവും വെള്ളവും കിട്ടിയെന്നും സഹദേവന് ചോദിച്ചു.
തമിഴ് തീവ്രവാദികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും തമിഴ്തൊഴിലാളികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നും സഹദേവന് ആവശ്യപ്പെട്ടു. തൊഴിലാളിള്‍ക്ക് ഇരുപത് ശതമാനം ബോണസ് നല്കാന് കണ്ണന് ദേവന് കമ്പനി സമ്മതിച്ചതോടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന് മുഹമ്മദ് എന്നിവര്‍ കമ്പനി മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന് നേതാക്കളും സമരസമിതി പ്രതിനിധികളുമായി നടത്തിയ ഒന്‍പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: