ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും പീഡനശ്രമം. പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. രാവിലെ നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നൗഷാദ്, മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ നടക്കാന്‍ ഇറങ്ങിയിട്ടും തിരികെ എത്താന്‍ വൈകിയതിനെ തുടര്‍ന്നു വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പ്രതികളിലൊരാളായ നൗഷാദ് വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാളുടെ വീടു പുറത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ അകത്തു വൈദ്യുതിവെളിച്ചം ഉണ്ടായിരുന്നു. ഇതാണു സംശയത്തിനിടയാക്കിയത്.
സംശയത്തെത്തുടര്‍ന്നു നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് അകത്തുകയറി. വായ് മൂടിക്കെട്ടിയും കൈകാലുകള്‍ കെട്ടിയിട്ട നിലയിലും പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തി. കുപിതരായ ജനക്കൂട്ടം പ്രതികളെ മര്‍ദ്ദിച്ചു. പിന്നീട് പൊലീസിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: