ജാബുവ (മധ്യപ്രദേശ്): പെതല്വാദില് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതിയുടെ സഹോദരന്റെ വീട്ടില്‍ നിന്നും 69 സ്ഫോടക വസ്തുക്കളും വന്‍തോതില്‍ ജലറ്റിന് സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തു. മഹാവീര്‍ കോളനിയിലെ നരേന്ദ്ര കസാവയുടെ വീട്ടില്‍ നിന്നുമാണ് രണ്ടു ബാറ്ററികളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതെന്ന് എഎസ്ഐ വീരേന്ദ്ര സിങ് പറഞ്ഞു.
സ്ഫോടനം നടന്നതിന് ശേഷം മുഖ്യപ്രതിയായ കടയുടമ രാജേന്ദ്ര കസാവ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. പാറമടകളിലേക്കായി ഈ മേഖലയില്‍ വന്‍തോതില്‍ ആളുകള്‍ അനധികൃതമായി സേഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. മുഖ്യപ്രതി രാജേന്ദ്ര കസാവയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫോടന സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ദുരന്തത്തനിരയായ ഓരോ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പെതല്വാദില് ശനിയാഴ്ച രാവിലെയുണ്ടായ പൊട്ടിത്തെറിയില്‍ നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടവും സമീപത്തെ റസ്റ്ററന്റും പൂര്‍ണമായി തകര്‍ന്നതു കൂടാതെ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ജലറ്റിന് സ്റ്റിക്കുകളുള്പ്പെടെ സ്ഫോടകവസ്തുക്കളുടെ വന്‍ ശേഖരമായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്.
കിണര്‍ കുഴിക്കുന്നതിനാവശ്യമായ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് മാത്രമേ കസാവക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ഇയാള്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: