ബോണ്‍: ജര്‍മനിയിലെ ബോണ്‍ പട്ടണത്തിലെ മേയറായി ഇന്ത്യന്‍ വംശജനായ അശോക് ശ്രീധരന്(49) തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജനായ ഒരാള്‍ ജര്‍മനിയിലെ ഒരു പട്ടണത്തിന്റെ മേയറാകുന്നത്.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്(സിഡിയു) പാര്‍ട്ടിക്ക് വേണ്ടിയാണ് അശോക് മത്സരിച്ചത്. 21 വര്‍ഷം നീണ്ടു നിന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭരണത്തിനാണ് അശോക് ശ്രധരന്റെ ജയത്തോടെ അറുതി വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അശോക് 50.06 ശതമാനം വോട്ട് നേടി.
അയല്‍ പട്ടണമായ കോനിഗ്സ്വിന്ററിലെ ട്രെഷററായും അസിസ്റ്റന്റ് മേയറായും അശോക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ജര്‍മനിയിലേക്ക് കുടിയേറിയ വ്യക്തിയാണ് അശോകിന്റെ അച്ഛന്. അമ്മ ജര്മ്മനിക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: