ചേര്‍ത്തല: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്പിവെളിയില് സാനു(20), ആക്കയില്‍ അനൂപ് (20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ യുടെ സജീവപ്രവര്‍ത്തകനായിരുന്ന സാനു ആര്‍എസ്എസിന്റെ ശാഖയില്‍ പോകുവാന്‍ തുടങ്ങിയതോടെ പാര്‍ട്ടി നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാകുകയായിരുന്നു.
അഞ്ചിന് നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയിലെ ചിലര്‍ ഭീഷണിപ്പെടുത്തിയതായും സാനു പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. അറവുകാട് ക്ഷേത്രത്തിന് സമീപമുള്ള വിവാഹ വീട്ടില്‍ വെച്ച് കയ്യിലെ രാഖി പൊട്ടിക്കാന്‍ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറി കൂടിയായ അജയനെ സാനു തടഞ്ഞിരുന്നു. തുടര്‍ന്ന് സാനു സുഹൃത്തായ അനൂപുമായി പോകുമ്പോള്‍ ക്ഷേത്രത്തിന് സമീപം വെച്ച് വടിവാളുമായി വന്ന അജയന് ഇവരെ വെട്ടുകയായിരുന്നു.
വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് പേരുടെയും കൈക്ക് ഗുരുതരമായി പരിക്കേറ്റു. സിപിഎം മേല്‍ക്കോയ്മ അവകാശപ്പെടുന്ന അരീപ്പറമ്പ്, അറവുകാട് മേഖലകളില്‍ നിന്ന് നിരവധി പേരാണ് സംഘപരിവാര്പ്രസ്ഥാനങ്ങളിലേക്ക് ചുവട് മാറിയത്. ഇതോടെ മനോനില തെറ്റിയ പാര്‍ട്ടി നേതൃത്വം അക്രമം അഴിച്ചുവിടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്#്തതുങ്കല് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: