കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുടെ എണ്ണം ഇത്തവണ 15,000 മാക്കും. കഴിഞ്ഞ തവണ ത്തേക്കാള്‍ 5000 കൂടുതല്‍. ചലച്ചിത്ര രംഗത്തെ പ്രതിഭകളുമായി ആശയ വിനിമയം നടത്തുന്നതിന് മൂന്ന് ദിവസത്തെ ശില്‍പ്പശാലയും മേളയോടനുബന്ധിച്ച് നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സിനിമാ മേഖലയിലുള്ള സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരക്കഥ, എഡിറ്റിങ്, സംവിധാനം എന്നിങ്ങനെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ശില്‍പ്പശാലകള്‍. ഇതില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളെ സിനിമരംഗത്തുള്ള സംഘടനകളാണ് തിരഞ്ഞെടുക്കുക. പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ കനകക്കുന്നില്‍ താല്‍ക്കാലികമായി പ്രത്യേക ഓപ്പണ്‍ എയര്‍ തിയ്യറ്റര്‍ നിര്‍മ്മിക്കും. മേളയുമായി ബന്ധപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി 22ന് തിരുവനന്തപുരത്തു യോഗം ചേരും.
തിരുവനന്തപുരത്തു മാത്രമായി നടത്തുന്ന ചലച്ചിത്രമേള സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കും. വിന്‍സന്റ് മാഷെക്കുറിച്ച് ഹരിഹരന് ക്യുറേറ്റ് ചെയ്യുന്ന പുസ്തകം മേളയില്‍ പ്രകാശിപ്പിക്കും. ഫെഫ്കയുടെ മാസ്റ്റേഴ്സ് അവാര്‍ഡ് ഈ വര്‍ഷം കെജി ജോര്‍ജ്ജിന് നല്‍കും.
അടുത്തവര്‍ഷം മുതല്‍ മേളയോടനുബന്ധിച്ച് പോപ്പുലര്‍ സിനിമ അവാര്‍ഡ് നല്‍കുന്നതിന് സിനിമ രംഗത്തെ സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ചലച്ചിത്രമേളയുടെ ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: