വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു മാള്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും പതിനായിരം വര്‍ഷം പഴക്കമുള്ള ശിലായുധങ്ങള്‍ കണ്ടെത്തി.
ശിലകളിലുള്ള ആയിരക്കണക്കിന് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി പുരാവസ്തു വിഭാഗം പറഞ്ഞു. ഇത് വളരെ പുരാതനമായ പുരാവസ്തുമേഖലയാണെന്നും പ്രാചീന ശിലായുധങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടതായും പുരാവസ്തു ഗവേഷകന് റോബര്‍ട്ട് കോപ്പറല്‍ പറഞ്ഞു.
നാലായിരത്തിലധികം ശിലാപാളികള്‍, മണ്വെട്ടികള്, ഉളിപോലുള്ള ആയുധങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. കണ്ടെത്തിയ പുരാവസ്തുക്കള്‍ പ്രചീനകാലഘട്ടത്തിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്നതാണെന്ന് ഇവര്‍ പറഞ്ഞു. കാട്ട്പോത്ത്, കരടി, പുള്ളിമാന്‍, ആട്, മത്സ്യം എന്നിവ ഈ ശിലായുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടി ഉപയോഗിച്ചിരുന്നതായിട്ടാണ് കെമിക്കല്‍ വിദഗ്ധര്‍ കരുതുന്നത്.
റോഡിയോ കാര്‍ബണ്‍ ഉപയോഗിച്ചുള്ള പരീക്ഷണം തെളിയിക്കുന്നത് ഈ ഉപകരണങ്ങള്‍ക്ക് പതിനായിരം വര്‍ഷം പഴക്കമുണ്ടെന്നാണെന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് ഹിസ്റ്റോറിക് പ്രിസര്‍വേഷന്‍ ഓഫീസര്‍ അലൈസണ്‍ ബ്രൂക്ക്സ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: