കറാച്ചി: ഭീകരതയ്ക്കെതിരായ നടപടി ഊര്‍ജ്ജിതമാക്കാന്‍ തന്റെ രാജ്യത്തെ പൂര്‍ണമായും ആയുധമുക്തമാക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഉന്നതാധികാര സമിതി യോഗത്തില്‍ മന്ത്രിമാരെ അഭിസംബോധന ചെയ്യവെയാണ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനില്‍ ഭീകരത വേരുറച്ചെന്നുള്ള കുറ്റസമ്മതംകൂടിയായി ഷെരീഫിന്റെ വാക്കുകള്‍.
രാജ്യത്തെ ആയുധ വിമുക്തമാക്കാന്‍ നയം രൂപീകരിക്കും. പ്രവിശ്യാ ഭരണാധികാരികളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു, ഷെരീഫ് പറഞ്ഞു.
വിധ്വംസക ശക്തികളെ പാക് മണ്ണില്‍ തുടരാന്‍ അനുവദിക്കില്ല. അവര്‍ക്കെതിരെ നടപടി ആരംഭിച്ചതായും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: