മരട്: കുമ്പളം-അരൂര്‍ പാലത്തില്‍ ടൂറിസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചു. ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. ഇവരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പളം തെക്കേമൂലപ്പറമ്പ് സയൂഷ് (22), പളളിപ്പുറം പതിയാമൂലയില് ജോയ് പി.ജെ. (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കുമ്പളം തേവരഫെറി ബോട്ട് സര്‍വീസിലെ ജീവനക്കാരാണ്. ബോട്ടിന്റെ ആവശ്യത്തിനു വേണ്ടി ഡീസല്‍ വാങ്ങുവാനായി ചേര്‍ത്തലക്കു പോകുമ്പോള്‍ ഇവരുടെ ബൈക്കിന്റെ ഹാന്റിലില്‍ ബസ് തട്ടി നിയന്ത്രണം വിട്ട് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. സയൂഷിന്റെ തലക്ക് പരിക്കും മുറിവുമുണ്ട്.
കണ്ണാടിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് റോഡില്‍ പരന്ന ഓയിലില്‍ കയറി ബൈക്കുകള്‍ തെന്നിവീണു. ഇടപ്പളളി അരൂര്‍ ദേശീയ പാതയില്‍ കണ്ണാടിക്കാട് മീഡിയന് ഗ്യാപില് ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. കുണ്ടന്നൂര്‍ ഭാഗത്തു നിന്നും വന്ന കാര്‍ മീഡിയന് ഗ്യാപില് യു ടേണ്‍ എടുക്കുന്നതിനിടെ പുറകില്‍ നിന്നും മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടിച്ച കാറിന്റെ ഓയില്‍ടാങ്ക് പൊട്ടി ഓയില്‍ റോഡില്‍ പരക്കുകയായിരുന്നു. തുടര്‍ന്ന് ഇതു വഴി വന്ന മറ്റു രണ്ടു ബൈക്കുകള്‍ തെന്നി മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ എഞ്ചിന് എത്തി ഫോം ഉപയോഗിച്ച് റോഡു കഴുകി വൃത്തിയാക്കി അപകടം ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: