ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ പരിഷ്കരണം ലക്ഷ്യമിടുന്ന പ്രമേയത്തിന് പൊതു സഭയുടെ അംഗീകാരം. യുഎന്‍ പൊതു സഭാ അധ്യക്ഷന്‍ സാം കുടേസ വിളിച്ചു ചേര്‍ത്ത സമ്പൂര്‍ണ യോഗത്തില്‍ ഐകകണ്ഠേനയാണ് അംഗങ്ങള്‍ പ്രമേയം അംഗീകരിച്ചത്. ഇതോടെ സുരക്ഷാ സമിതിയുടെ വിപുലീകരണത്തിന് സാധ്യത തെളിഞ്ഞു. സുരക്ഷാ സമിതിയില്‍ അര്‍ഹമായ പ്രാതിനിധ്യം, അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങി ഏറെക്കാലമായി ഉയരുന്ന ആവശ്യങ്ങള്‍ യുഎന്‍ വിശദമായി ചര്‍ച്ച ചെയ്യും.
ഇന്നാരംഭിക്കുന്ന, യുഎന്നിന്റെ 70-ാമത് വാര്‍ഷിക സമ്മേളനത്തിന്റെ പ്രധാന അജണ്ടകളിലൊന്നും രക്ഷാ സമിതിയുടെ വിപുലീകരണം സംബന്ധിച്ച കൂടിയാലോചനകളാവും. രക്ഷാ സമിതിയുടെ വലുപ്പം കൂട്ടുന്നതിനെ അമേരിക്കയും റഷ്യയും ചൈനയും അനുകൂലിക്കുന്നില്ല. അതേസമയം, പ്രമേയം പാസായത് ഭാരതത്തെ സംബന്ധിച്ച് ശുഭസൂചകമായി.
ആഗോള തലത്തില്‍ നിര്‍ണായക ശക്തിയായി വളരുന്ന ഭാരതം സുരക്ഷാ സമിതിയില്‍ അംഗത്വം തേടിയിട്ട് നാളുകളേറെയായി. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ അര്‍ഹമായ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ ഭാരതം ശ്രമം ഉര്ജ്ജപ്പെടുത്തുകയും ചെയ്തു. യുഎന്‍ രക്ഷാ സമിതി കാലോചിതമായി പരിഷ്കരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: