തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഐ ഗ്രൂപ്പാണ്് നേതൃത്വം നല്കുന്നതെങ്കിലും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ എ ഗ്രൂപ്പിന്റെ പിന്തുണയും നീക്കത്തിനു പിന്നിലുണ്ട്. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയും തൃശ്ശൂരിലെ രാഷ്ടീയ കൊലപാതകവുമാണ് ഐ ഗ്രുപ്പിന്റെ പ്രശ്നമെങ്കില്‍ പുന:സംഘടനയാണ് എ ഗ്രൂപ്പിന്റെ എതിര്‍പ്പിനു കാരണം.
സുധീരനെതിരെ ഐ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതിയും നല്കി. മന്ത്രിമാരായ രമേശ് ചെന്നിത്തലയും സി.എന്‍. ബാലകൃഷ്ണനും സോണിയ ഗാന്ധിയെ കണ്ടാണ് പരാതി നല്‍കിയത്. കെ. മുരളീധരനും സുധീരനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തു വന്നു. ആരോപണം ഉണ്ടായാല്‍ അന്വേഷണം നടത്താതെ രാജി ആവശ്യപ്പെടുന്നത്് അംഗീകരിക്കാനാവില്ലന്ന് മുരളി പറഞ്ഞു. സുധീരനെതിരെ കണ്‍സ്യുമര്‍ ഫെഡ്ചെയര്മാന് ജോയ് തോമസ് പരസ്യമായി രംഗത്തു വന്നു. താന്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നും ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്നുമാണ് ജോയ് തോമസിന്റെ് ആവശ്യം.
സുധീരന് ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് ചെന്നിത്തലയും ബാലകൃഷ്ണനും സോണിയ ഗാന്ധിയെ കണ്ട് പരാതി പറഞ്ഞത്. പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സുധീരന് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞു. ജോയ് തോമസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന് കത്തു നല്‍കിയത് ശരിയായില്ല. വിഷയം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുമായോ താനുമായോ ആലോചിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വകുപ്പ് മന്ത്രിയായ തന്നെപ്പോലും അറിയിക്കാതെയാണ് സുധീരന് പ്രവര്‍ത്തിക്കുന്നതെന്ന് സി.എന്‍.ബാലകൃഷ്ണന് പരാതിപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും കണ്‍സ്യൂമര്‍ ഫെഡ് വിവാദങ്ങങ്ങളിലും തന്നെ കരിവാരിത്തേക്കാനാണ് സുധീരന് ശ്രമിക്കുന്നതെന്ന് ബാലകൃഷ്ണന് സോണിയയോട് പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് വി എം സുധീരന് ആവശ്യപ്പെട്ടത് വിഷമമുണ്ടാക്കിയതായി പറഞ്ഞ ജോയ് തോമസ് സ്ഥാനത്ത് കടിച്ചു തൂങ്ങാന്‍ താനില്ലന്നും വ്യക്തമാക്കി. അഴിമതിക്കാരനെന്ന് പേരെടുക്കുകയും നിരവധിതവണ സസ്പെന്ഷന് വാങ്ങുകയും ചെയ്തിട്ടുള്ള തച്ചങ്കരിയെ പോലുള്ള ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം പാര്‍ട്ടിനേതാവിനെ കരിവാരിതേക്കുന്നത് ശരിയല്ലന്നതാണ് സുധീരനെ എതിര്‍ക്കുന്നവര്‍ പറയുന്നത് കോണ്‍ഗ്രസ് പുനഃസംഘടന നീട്ടിവെക്കണമെന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടും സൂധീരന് ചെവികൊള്ളാത്തതില് എ ഗ്രൂപ്പ് അമര്‍ഷത്തിലാണ്.
പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നില്ലങ്കിലും സുധീരനെതിരായ ഐ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്തുണ നല്‍കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: