തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ യുവമോര്‍ച്ച എല്ലാ ജില്ലകളിലും സൈക്കിള്‍ പ്രചരണ റാലി സംഘടിപ്പിക്കുന്നു. പ്രീണന രാഷ്ട്രീയവും ദുര്‍ഭരണവും കൊണ്ട് കെട്ടു നാറിയ യുഡിഎഫ് ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതിന്റെ തുടക്കമാണ് സൈക്കിള്‍ റാലിയെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിനും നിയമന നിരോധനത്തിനുമെതിരെയാണ് പ്രതിഷേധം. ജില്ലാ പ്രസിഡന്റുമാര്‍ നയിക്കുന്ന റാലിയില്‍ 500 ഓളം പ്രവര്‍ത്തകര്‍ അണി ചേരും. മൂന്ന് ദിവസമാണ് ഒരു ജില്ലയില്‍ റാലി നടത്തുന്നത്. 27ന് സമാപിക്കും.
ഇന്ന് എറണാകുളത്തു നടക്കുന്ന റാലി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഫഌഗ് ഓഫ് ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ഉള്‍പ്പെടെ ദേശീയ സംസ്ഥാന നേതാക്കള്‍ വിവിധ ജില്ലകളില്‍ റാലിയെ അഭിസംബോധന ചെയ്യുമെന്നും സുധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മത പ്രീണന രാഷ്ട്രീയ സമീനം കൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കേണ്ട സമ്പത്ത് സംസ്ഥാനത്ത് ചിലരിലേക്ക് മാത്രം ഒഴുകുകയാണ്. സംഘടിത മത ശക്തികളോടാണ് യുഡിഎഫ് സര്‍ക്കാരിന് താത്പര്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവരണാനുകൂല്യവും എല്ലാം ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങള്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഈ രാഷ്ട്രീയ വഞ്ചന ജനത്തെ ബോധ്യപ്പെടുത്തുകയാണ് സൈക്കിള്‍ പ്രചരണ റാലിയുടെ ലക്ഷ്യം. അഴിമതിക്ക് കൂട്ടു നില്ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളെയും വഞ്ചിച്ചു. ആയിരങ്ങള്‍ പിഎസ്സി എഴുതി ജോലിക്കായി കാത്തു നില്ക്കുമ്പോള് പിന്‍വാതില്‍ നിയമനം നടത്തി കോടികള്‍ തട്ടുകയാണ്. പിഎസ്സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് പറയുന്നത്.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍, ഡ്രൈവര്‍, നഴ്സുമാര്‍, ഫയര്മാന് തുടങ്ങി എല്ലാ മേഖലകളിലും ആയിരങ്ങള്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച് ജോലിക്കായി കാത്തു നില്ക്കുകയാണ്്. എന്നാല്‍ പിഎസ്സി കോടികള്‍ ചെലവിട്ട് വീണ്ടും പരീക്ഷകള്‍ നടത്തുന്നു. അടക്കമുള്ള പിഎസ്സി കോച്ചിംഗ് സെന്ററുകളെ സഹായിക്കാനാണ് നിയമനം നടത്താതെ വീണ്ടും പരീക്ഷ നടത്തുന്നത്. കോടികളാണ് ഇതിന്റെ പേരില്‍ കമ്മീഷന് ലഭിക്കുന്നത്. പിഎസ്സി പിരിച്ച് വിട്ട് യോഗ്യതയുള്ളവരെ തലപ്പത്ത് ഇരുത്തണം.
കെടുകാര്യസ്ഥതത മൂലം വരുത്തി വച്ച സാമ്പത്തിക ബാധ്യത ഉദ്യോഗാര്‍ത്ഥികളുടെ തലയില്‍ കെട്ടിവയ്ക്കാനൊരുങ്ങുകയാണ്. 1000 രൂപ വേരിഫിക്കേഷന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാനാണ് പിഎസ്സി തീരുമാനം. ഈ തീരുമാനം പിന്‍വലിക്കണം. അഡൈ്വസ് മെമ്മോ ലഭിച്ച എല്ലാവര്ക്കും ഉടന്‍ ജോലി നല്‍കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: