ന്യുദല്‍ഹി: ഹിന്ദിക്ക് അര്‍ഹിക്കുന്ന പ്രചാരം ലഭിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷ. എന്നാല്‍ ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ എപ്പോഴും ഇംഗ്ലീഷിന് പ്രചാരം നല്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി ഭാഷയുടെ പ്രചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഹിന്ദി നമ്മുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നുവന്നത് ഹിന്ദി സംസാരിക്കാത്ത ബാല ഗംഗാധര തിലകനെ പോലുള്ള നേതാക്കളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദിയെ ഭാരതീയ ഭാഷകളുടെ മൂത്ത സഹോദരിയായി കണക്കാക്കണം. സംസ്കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നതെങ്കിലും ഹിന്ദിയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഹിന്ദിക്ക് മതിയായ അര്‍ഹത നല്‍കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷാപട്ടികയില്‍ ഹിന്ദിയേയും ഉള്‍പ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഭാരതം നടത്തിവരുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: