ന്യൂദല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയെ ന്യൂയോര്‍ക്ക് സന്ദര്‍ശന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യില്ലെന്ന് ഗവണ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുക. യു. എന്നിന്റെ സുസ്ഥിര വികസന ഉച്ചകോടിയെയാകും മോദി അഭിസംബോധന ചെയ്യുക. നൂറ്റിയമ്പതോളം ലോകനേതാക്കള്‍ സുസ്ഥിര വികസന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചേക്കും. ന്യൂദല്‍ഹിയില്‍ വച്ച് നടക്കാനിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദായതിന് ശേഷം മോദിയും ഷെരീഫും തമ്മില്‍ ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല. സെപ്തംബര്‍ 22നാണ് മോദി യു.എസിലേക്ക് പുറപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: