ആലപ്പുഴ: പനി ബാധിച്ച് ചികിത്സ തേടിയ ഏഴു വയസ്സുകാരന് ജനറല്‍ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. സംഭവത്തെ കുറിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി തന്നെ ഡിഎംഒ ഡോ. വസന്തദാസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് അടുത്ത് തന്നെ ഡിഎംഒ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് അറിയുന്നു. മാരാരിക്കുളം തെക്ക്പഞ്ചായത്ത് 16-ാം വാര്‍ഡ് ക്രിസ്തുരാജ കോളനിയില്‍ നെടിയാംപുരയ്ക്കല്‍ മത്സ്യത്തൊഴിലാളിയായ ജോണ്‍സന്റെയും അല്‍ഫോന്‍സ(സൗമ്യ)യുടെയും മകന് നിഖില്‍(7) ആണ് തിങ്കളാഴ്ച മരിച്ചത്. 108 ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ വൈകിയതും ഡോക്ടറുടെ അലംഭാവവുമാണ് ഏഴുവയസുകാരന്റെ ജീവന് അപഹരിക്കാനിടയാക്കിയത്.
കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഖിലിനെ കടുത്ത പനിയെത്തുടര്‍ ന്നാണ് തിങ്കളാഴ്ച രാ വിലെ ചെട്ടികാട് റൂറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പനി കൂടിയതിനെത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഇവിടെ എത്തിച്ചപ്പോഴും ചികിത്സ ലഭിക്കാന്‍ വൈ കി. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍ ഐസിയുവില്‍ ഡ്യൂട്ടിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ഇവിടെയില്ലാതിരുന്നതിനാല്‍ 108 ആംബുലന്‍സിനായി വിളിച്ചെങ്കിലും രണ്ടു മണിക്കൂറോളം വൈകിയാണ് എത്തിയത്. ഇതിനിടെ കുട്ടി മരിക്കുകയായിരുന്നു. ഡോ ക്ടര്‍മാരുടെ സമരത്തിനും സര്‍ക്കാര്‍ ആശുപത്രികളുടെ അപര്യാപ്തതയ്ക്കും രക്തസാക്ഷിയായാണ് നിഖില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: