ചേര്‍ത്തല: സിപിഎം പ്രാദേശിക നേതാക്കള്‍ ഒളിവില്‍, വിഎസ് പങ്കെടുക്കാനിരുന്ന സമ്മേളനം മാറ്റിവെച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ ഐഎസ്ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനമാണ് മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചത്. അറവുകാട് പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട അര്‍ത്തുങ്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.എസ്. കുഞ്ഞപ്പനുള്പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുക്കുകയും ലോക്കല്‍ കമ്മറ്റിയംഗം അനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ പാര്‍ട്ടി നേതാക്കള്‍ ഒളിവില്‍ പോയതുകാരണം സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഐഎസ്ഒ പ്രഖ്യാപന ചടങ്ങ് മാറ്റിവെയ്ക്കുവാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് സൂചന.
നിര്‍ബന്ധമായി ചടങ്ങില്‍ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികളോടും കുടുംബശ്രീ പ്രവര്‍ത്തകരോടും ഭരണനേതൃത്വം ചട്ടം കെട്ടിയിരുന്നു. ഇതിനിടെ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ചടങ്ങില്‍ നിന്ന് ബിജെപി യെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സൗത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തെക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
പെരുമ്പാറ കവലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ഇരുനൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്ടി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശിവന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രദേശത്തെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് നൂറിലധികം പോലീസിനെ വിന്യസിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം അനുസരിച്ച് ശാന്തരായാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: