ഗുരുവിന്റെ ജീവിതം സാര്‍ത്ഥകമാകുന്നത് തങ്ങളുടെ ശിഷ്യരെ ഇരുട്ടില്‍ നിന്നും ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുമ്പോഴാണ്. അത് വെറുതെ സംഭവിക്കുന്നതല്ല. മനസില്‍ കുട്ടികളോടുള്ള വാത്സല്യവും അതോടൊപ്പം സ്നേഹശിക്ഷണങ്ങളും നല്‍കുമ്പോഴാണ് ഉത്തമപൗരന്മാര് രൂപംകൊള്ളുകയുള്ളു.
നിരന്തരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അദ്ധ്യാപകര്‍ക്കും സമൂഹത്തിനും മാതൃകയായ ‘അനന്തമജ്ഞാതമവര്‍ണ്ണനീയം ഗുരുദേവന് ബാല്യത്തിലേ വ്യത്യസ്തനായിരുന്നു. ഏകാന്തതയിലിരുന്ന് ജീവിതവൈരുദ്ധ്യങ്ങളുടെ ആഴത്തെക്കുറിച്ച് ചിന്തിച്ചു. അവധൂതനായി നടക്കുന്ന സമയത്ത് കേരളത്തിലെ അവര്‍ണരുടെ ദയനീയാവസ്ഥ നേരിട്ട് കണ്ടറിഞ്ഞു.
അതിനുശേഷം മുറികെപ്പിടിച്ചിരുന്ന അദ്വൈതമായിരുന്ന ആത്മീയശക്തി ഉപയോഗിച്ച് സ്വാര്‍ത്ഥ താപര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അധര്‍മചാരികളോടുള്ള ധര്‍മയുദ്ധമായിരുന്നു. ധര്‍ത്തെ രക്ഷിച്ചാല്‍ ധര്‍മം നമ്മളെ രക്ഷിക്കുമെന്നുള്ള ശ്രുതിവാക്യത്തെ സത്യമാക്കിത്തരുന്നു ഗുരുദേവന്.
സന്ന്യാസിമാര്‍ സമൂഹസേവനം വ്രതമായി സ്വീരിക്കണം എന്നതായിരുന്നു ഗുരുവിന്റെ മതം. സന്ന്യാസത്തെക്കുറിച്ചും സന്ന്യാസിമാര്‍ക്ക് സമൂഹത്തോടുള്ള കടമകളെക്കുറിച്ചും ഗുരുദേവന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
സന്ന്യാസിമാരെക്കുറിച്ച് അമ്മയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. സന്ന്യാസിമാര്‍ മമതയില്ലാതെ കര്‍മം ചെയ്യണം. സമര്‍പ്പണംകൊണ്ടു മാത്രമേ അതു സാധിക്കുകയുള്ളൂ. ഹൃദയംനിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വയം സുഖം ത്യജിച്ചുകൊണ്ടുള്ള സന്തോഷവുമാണ് സന്ന്യാസത്തെ വ്യത്യസ്തവും അതുല്യവുമാക്കുന്നത്. യഥാര്‍ഥ സംന്യാസിക്കു മാത്രമേ യഥാര്‍ഥ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: