2015 സപ്തംബര്‍ അഞ്ചിന് കേരളമൊട്ടാകെ ശ്രീകൃഷ്ണജയന്തി പതിവുപോലെ ആഘോഷിച്ചു. ഇന്ന് ഇതുവരെ ഉണ്ടാക്കാത്തതരത്തില് സിപിഎമ്മും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. അവരുടെ പോഷകസംഘടനയായ ബാലസംഘം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവന്റെ നിശ്ചലദൃശ്യങ്ങള്‍ വിവാദമായി. ഗുരുദേവനെ കുരിശില്‍ തറയ്ക്കുന്നതും പ്രതിമയുടെ കഴുത്തില്‍ കയറുകെട്ടിവലിച്ചിഴ്ക്കുന്നതുമായ ദൃശ്യങ്ങള്‍ കേരളജനത ഞെട്ടലോടെയാണ് കണ്ടത്. അതിനുശേഷം തലശ്ശേരിയില്‍ ഗുരുദേവ പ്രതിമതകര്ത്തെറിഞ്ഞു. കേരളത്തില്‍ പലയിടങ്ങളിലും ഗുരുമന്ദിരങ്ങള് തകര്‍ത്തു.
ഇതെഴുതുന്ന 11വരെ പലതരത്തിലുള്ള ഗുരുനിന്ദ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സിപിഎമ്മിന്റെ സംസ്ക്കാരമാണ്.
കേരളത്തിലെ ജനങ്ങള്‍ ജാതിമത ഭേദമന്യെ അപലപിച്ച ഈ സംഭവങ്ങളെപറ്റി നായന്മാരുടെ പോപ്പിന് ഒന്നും പറയാനില്ലേ? അത്ഭുതം തോന്നുന്നു സുകുമാരന്‍ നായരുടെ മൗനം കണ്ട്. നാളെ മന്നത്തുപത്മനാഭനായിരിക്കും സിപിയമ്മിന്റെ വിറളിക്ക് നിദാനമായിത്തിരുക എന്നദ്ദേഹം ഓര്‍ക്കുന്നതു നന്നായിരിക്കും. ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതുകൊണ്ട് ഈഴവരെ മാത്രമല്ല അധിക്ഷേപിച്ചത് ഹിന്ദുജനതയെ മുഴുവനുമാണ്. വെള്ളാപ്പള്ളിയോടുള്ള വിരോധം ഇങ്ങനെയല്ല പ്രദര്‍ശിപ്പിക്കേണ്ടത്. ഹിന്ദുക്കളിലുള്ള അനൈക്യം കൊണ്ടുമാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ഏതായാലും 2015 ശ്രീകൃഷ്ണജയന്തി എന്നും ഓര്‍ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: