ഈരാറ്റുപേട്ട: ടൗണിലെ പ്രധാന റോഡുകളിലെയും മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ളതുമായ തടവനാല്‍ മുത്താരംകുന്ന് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമരത്തിലേയ്ക്ക്. രണ്ടു വര്‍ഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലാണ് സംരക്ഷണഭിത്തിയില്ലാത്ത റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞത്. കഴിഞ്ഞമാസമുണ്ടായ ശക്തമായ മഴയില്‍ റോഡിന്റെ 50 മീറ്ററോളം ഭാഗം വീണ്ടുമിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുക്കുകയാണ്. തടവനാല്‍, മുത്താരംകുന്ന്, പൊന്നിയാത്തുപാറ, പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡ് എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തുടര്‍നടപടിയൊന്നും ആയിട്ടില്ല. സംരക്ഷണഭിത്തി നിര്‍മ്മിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് കല്ലുപുരയ്ക്കല്‍ ചെയര്‍മാനായും മുഹമ്മദ്ഖാന് പുത്തന്‍വീട്ടില്‍ കണ്‍വീനറായും പി.എച്ച്. അന്‍സാരി ട്രഷററായും തടവനാല്‍ വികസന സമിതി രൂപീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: