തിരുവനന്തപുരം: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം സംബന്ധിച്ച് അടിയന്തിരമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്തയച്ചു. പതിനൊന്ന് മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ ഗൗരവമായ അന്വേഷണം നടത്തിയില്ല. നേരത്തെ നടന്ന കുമരകം, തട്ടേക്കാട്, തേക്കടി ബോട്ട് ദുരന്തങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടന്നിരുന്നു. ഇതുസംബന്ധിച്ച കണ്ടെത്തലുകള്‍ പരിശോധിക്കുന്നതിനോ, അതേതുടര്ന്ന് നടപ്പിലാക്കിയ ചട്ടങ്ങളും, നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനോ നിലവിലെ അന്വേഷണം കൊണ്ട് സാധിക്കില്ല.
കാലപ്പഴക്കം ചെന്ന ബോട്ടിന് 2017 വരെ യാത്രാനുമതി നല്കിയ കൊച്ചിന് പോര്‍ട്ടിന്റെ നടപടി ശരിയാണോ എന്ന്പരിശോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: