കരുനാഗപ്പള്ളി: ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങള്‍ എസ്എന്‍ഡിപിയോഗം തെറ്റായി ധരിപ്പിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സമുദായത്തെ ബിജെപി- സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കാവല്ക്കാരാക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും സുധീരന് ആരോപിച്ചു. പുത്തന്‍ സന്ദേശങ്ങളുമായി എത്തുന്നവരെ സമുദായം തിരിച്ചറിയണമെന്നാണ് സുധീരന്റെ ഉപദേശം.
കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനഫണ്ട് സ്വീകരിക്കുന്ന പരിപാടിയിലാണ് സുധീരന്റെ എസ്ന്‍ഡിപി വിരുദ്ധ പ്രസം ഗം അരങ്ങേറിയത്. മതേതര ആദര്‍ശങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും സുധീരന് കൂട്ടിച്ചേര്‍ത്തു. മഹാത്മാക്കളുടെ സന്ദേശം തെറ്റായി പ്രചരിപ്പിച്ചു സ്വാധീനം വര്‍ദ്ധിപ്പിക്കാനും വര്‍ഗീയ വികാരം ആളിക്കത്തിക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നു. ജനകീയ മുന്നേറ്റങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ സിപിഎം പരാജയമാണെന്നതിന്റെ തെളിവാണ് മൂന്നാര്‍ സംഭവമെന്ന് സുധീരന് പറഞ്ഞു.
ജനങ്ങളോടുള്ള അവരുടെ ഇടപെടലുകളില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയ സംഭവം ആ പാര്‍ട്ടിയുടെ അപചയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുധീരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: