ആലുവ: ശിവരാത്രി മണപ്പുറത്തെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പെരിയാറിനു കുറുകെ മണപ്പുറത്തേക്കു നിര്‍മ്മിക്കുന്ന സ്ഥിരം നടപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്ഥിരം നടപ്പാലം തുറക്കുന്നതോടെ മണപ്പുറത്തെ ഭക്തജനത്തിരക്കേറും. ഇതനുസരിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് ആവശ്യം. എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിനാവശ്യമായ സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിശാലമായ മണപ്പുറത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും എയ്ഡ് പോസ്റ്റ് വരുന്നതോടെ ഇല്ലാതാക്കാനാകുമെന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാ സമുദായത്തിന്റെയും ആരാധനാലയങ്ങള്‍ നാടിന്റെ പ്രതീകങ്ങളെന്നും മന്ത്രി.
പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് സ്ഥലം അനുവദിക്കുമെന്ന് യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ പറഞ്ഞു. നിലവിലുള്ള കെട്ടിടത്തിന്റെ സൗകര്യം പരിശോധിച്ച ശേഷം ആവശ്യമെങ്കിലും മൂന്ന് മാസത്തിനകം കെട്ടിടം നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം. വരുന്ന ശിവരാത്രിക്കു മുന്‍പ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
അന്‍വര്‍ സാദത്ത് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ എം.ടി. ജേക്കബ്, കെ.പി. ധനപാലന്, കെ. മുഹമ്മദാലി, എം.ഒ. ജോണ്‍, രാമരാജ പ്രേമ പ്രസാദ്, ലിസി എബ്രഹാം, എം. രാധാകൃഷ്ണന്, സി. ഓമന, കെ.വി. സരള, കൗണ്‍സിലര്‍മാരായ ഉമ ലൈജി, പി.ടി. പ്രഭാകരന്, എം.എന്‍. ഗോപി, ആര്.വി. ബാബു, തോപ്പില്‍ അബു, അബ്ദുള്‍കരീം, ടി.ടി. ജോര്‍ജ്, വിപിന ചന്ദ്രന്, കെ.പി. സുരേഷ്, ശശി തുരുത്ത്, പി.പി. ബെന്നി, ബാലാജി തുടങ്ങിയവര്‍ സംസാരിച്ചു.
കൊട്ടാരക്കടവില്‍നിന്ന് ശിവരാത്രി മണപ്പുറത്തേക്ക് 14 കോടി രൂപ ചെലവില്‍ പെരിയാറിനു കുറുകെ 200 മീറ്റര്‍ നീളത്തിലും, ആറ് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇരുഭാഗത്തേക്കുമുള്ള സഞ്ചാരപാത വേര്‍തിരിക്കുന്നതിനു പാലത്തിന്റെ നടുഭാഗത്ത് കൈവരി പൊക്കത്തില്‍ മീഡിയനുണ്ടാകും. പാലത്തിന്റെ നടുഭാഗത്ത് പുഴയില്‍നിന്ന് ഏഴു മീറ്ററും കൊട്ടാരക്കടവിലെ റോഡില്‍ നിന്ന് ഒന്നരയടി ഉയരത്തിലുമായിരിക്കും പാലം നിര്‍ക്കിക്കുന്നത്. ഇടപ്പള്ളി സെക്യൂറോ കണ്‍സ്ട്രക്ഷന്‍സ് ആണ് കരാറുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: