ബാലുശ്ശേരി/കൊയിലാണ്ടി: സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആര്‍എസ്എസ് മുന്‍ പ്രചാരകന് ടി.കെ.രാഘവനും ഭാര്യയ്ക്കും നേരെ യാണ് കഴിഞ്ഞദിവസം സിപി എം ഗുണ്ടാസംഘം അക്രമം നടത്തിയത്. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടി. കെ. രാഘവനെ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് സി.കെ. സുഭാഷ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ശശി കമ്മട്ടേരി, വി. പി. കൃഷ്ണന്, എന്‍. കെ. ചന്ദ്രശേഖരന്, ചന്ദ്രന് മാസ്റ്റര്‍ എന്നിവരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.
തൃക്കുറ്റിശേരിയില്‍ സിപിഎം അക്രമികള്‍ അടിച്ചുതകര്‍ത്ത ടി.കെ.രാഘവന്റെ വീടും പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സന്ദര്‍ശിച്ചു. സിപിഎമ്മിന്റെ അടിത്തറ ഇളകുന്നതിന്റെ സൂചനയാണ് ഇതെന്നും ഇതിനെതിരെ ജനങ്ങളും സംഘപ്രവര്‍ത്തകരും കൂടുതല്‍ ജാഗരൂകരാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് സി.കെ. സുഭാഷ്, യുവമോര്‍ച്ചാ സംസ്ഥാനവൈസ് പ്രസിഡണ്ട് സുഗീഷ് കൂട്ടാലിട തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ആര്‍എസ്എസ് മുന്‍ പ്രചാരകനായ ടി.കെ രാഘ വനേയും ഭാര്യ മല്ലികയേയും ക്രൂരമായി അക്രമിച്ച സിപി എം നടപടിയില്‍ പ്രതിഷേ ധിച്ച് സംഘപരിവാര്‍ സംഘട നകളുടെ നേതൃത്വത്തില്‍ തൃക്കുറ്റിശ്ശേരിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് പൂമഠം രാഘവന്, സി.കെ സുഭാഷ്, സുഗീഷ്കൂട്ടാലിട, കെ.സി വിനോദ്, പ്രകാശന് പാലോളി, ബാലരാമന് ടി.കെ, ടി.കെ ഹരിദാസ്, വള്ള്യാട്ട് ബാലന്, സോമന് മൂലാട്, എം.ടി മാധവന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: