കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണമെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുസംബന്ധിച്ച് ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
യുവാക്കളും സ്ത്രീകളും പിന്‍സീറ്റില്‍ യാത്ര ചെയ്തു റോഡില്‍ തെറിച്ചുവീണു ജീവന് പൊലിയാന്‍ ഇടയാകുന്നത് അനുവദിക്കരുതെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129-ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുചക്ര വാഹനയാത്രക്കാര്‍ക്കു ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ 2003-ല്‍ ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: