തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എംഡിയെ മാറ്റിയത് പോലെ ചെയര്‍മാനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെയര്‍മാനെ മാറ്റണമെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ആവശ്യത്തോട് മന്ത്രിസഭാ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരിന്നു അദ്ദേഹം.
അതേസമയം, കണ്‍സ്യൂമര്‍ ഫെഡിന് അടിയന്തരമായി 200 കോടി രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന് നല്കിയ വാഗ്ദാനങ്ങള്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് മാനേജ്മെന്റുകള്‍ സര്‍ക്കാരിനോട് കാണിച്ച വഞ്ചനയാണ്.
കരാര്‍ പാലിക്കാത്ത കോളേജുകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെ മന്ത്രിമാര്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സ്വാശ്രയ കോളേജുകള്‍ക്ക് നല്കുന്ന എല്ലാ സഹായവും നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: