ജീവികളെ സ്നേഹിയ്ക്കുവാനും അതിന് വിശപ്പകറ്റുന്നതിനും വേണ്ടിയാണ് നമ്മുടെ തത്വസംഹിതകള്‍ നിലകൊള്ളുന്നത്. ബലിനല്കുന്നതും, ഉപദ്രവിക്കുന്നതും നമ്മുടെ ആചാരമേ അല്ല. പന്തളം കൊട്ടാരവുമായി അടുത്ത ബന്ധമുള്ള തരത്തിലുള്ള ചരിത്രം ശാസ്താംകോട്ടയില്‍ പുലര്‍ന്നിരുന്നു. കുരങ്ങുകളും, ശ്രേഷ്ഠ എന്ന പേരുഉള്ള ഏട്ട എന്ന് വിളിക്കുന്നതുമായ മത്സ്യങ്ങളേയും ആദരിക്കുകയാണ് ശാസ്താം കോട്ട ക്ഷേത്രത്തിലെ കാര്മികാചാരങ്ങള്.
ഏറെ പഴക്കമുള്ള ചരിത്രം വെറും കെട്ടുകഥയല്ല. ഇന്നും ഇതെല്ലാം അതുപോലെ നിലനില്ക്കുന്നു.
കൊട്ടാരക്കരയിലെ ഒരു പുരാതന നായര്‍ കുടുംബം ഒരു കാലത്ത് വംശനാശത്തിന്റെ വക്കിലെത്തി. ഒരു സ്ത്രീ മാത്രമായിത്തീര്‍ന്നു. അവര്‍ക്ക് നല്ല പ്രായവുമായി.
അവിടെ ഒരു ഭിക്ഷക്കാരനായി ഒരു സന്ന്യാസി വന്നു ചേര്‍ന്നു. ഭിക്ഷലഭിച്ച് പോകാന്‍ നേരത്ത് ആയോഗി പറഞ്ഞു. ”അമ്മേ ശാസ്താംകോട്ടയില്‍ പോയിസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ കുടുംബം ഐശ്ച്യര്യ പൂര്‍ണമാവും നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട”.
ഇവര്‍ അടുത്തദിവസം തന്നെ ശാസ്താം കോട്ടയില്‍ ദര്‍ശിക്കാന്‍ ചെന്നു. ഒരു പെണ്കുഞ്ഞു പിറന്നാല്‍ ഈ നടയില്‍ വന്ന് കുട്ടിക്ക് ചോറുകൊടുത്ത് ക്ഷേത്രത്തിലെ വാനരന്മാര്ക്ക് 3 പറ അരിയുടെ ചോറും കറികളും നല്‍കാമെന്നും 3 നാഴി അരി ഏട്ടകള്‍ക്കും നല്‍കാമെന്നും പ്രാര്‍ത്ഥിച്ചു.
കാലാന്തരത്തില്‍ ഇവരുടെ പ്രാര്‍ത്ഥന ഫലിച്ചു. പെണ്‍കുഞ്ഞിന് ചോറുകൊടുപ്പാനായി ക്ഷേത്രത്തില്‍ ചെന്നു. കുട്ടി അപ്പോഴേക്കും കിടന്ന് നിലവിളിബഹളം. അതിനിടയില്‍ ഒരു കുരങ്ങുവന്ന് ആപിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് മരത്തിന്റെ മുകളില്‍ കയറി ഇരുപ്പുറപ്പിച്ചു. അതോടെ അതിന്റെ കരച്ചില് നിര്‍ത്തി. നാട്ടുകാരൊക്കെ ഓടിക്കൂടി.
കുടുംബക്കാര് ആകെവല്ലാതായി. കുരങ്ങന്മാര് വന്നു, ഏട്ടകള് വെള്ളത്തില്‍ നിന്നും കയറി വന്നു. ക്ഷേത്രത്തിലെ അധികാരസ്ഥാനമുള്ള ഉണ്ണിത്താന് വന്ന് കാര്യങ്ങള്‍ ആരാഞ്ഞു. കുരങ്ങുകള്‍ക്കും, ഏട്ടകള്‍ക്കും എന്തെങ്കിലും നല്‍കാമെന്ന് നേര്‍ന്നിരുന്നോ എന്നു ചോദിച്ചു. ആ അമ്മ വിവരങ്ങള്‍ പറഞ്ഞു. വാനരന്മാര്ക്ക് 3 പറ അരിയുടെ സദ്യയും, 3നാഴി അരി ഏട്ടകള്‍ക്കും പറഞ്ഞിരുന്നു. എന്നാല്‍ നാളെത്തന്നെ.
അതെല്ലാം നടത്താമെന്നും അതിനുള്ള പണം ഉടനെ നടയ്ക്കല്‍ വയ്ക്കാമെന്നും, ഇതെല്ലാം നടത്തിയ ശേഷമേ ഇവിടം വിട്ടുപോകൂ എന്നും പ്രാര്‍ത്ഥിച്ചു.
താമസിയാരെ കുരങ്ങ് താഴെവന്ന് വീട്ടുകാര്‍ക്ക് കുട്ടിയെ തിരികെ നല്കി. ചോറൂണും നടത്തി. പിറ്റേന്നു തന്നെ വാനരന്മാര്‍ക്കും, ഏട്ടകള്‍ക്കും പറഞ്ഞവഴിപാടുകള് നടത്തിയശേഷമാണ് അവര്‍ ശസ്താംകോട്ട വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: