കൊച്ചി: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. മത്സ്യബന്ധനത്തിനാവശ്യമായ ലൈസന്‍സും രജിസ്ട്രേഷനും ഇല്ലാതെ മത്സ്യബന്ധനം നടത്തിയ പള്ളുരുത്തി സ്വദേശി ചിറമേല്‍ സുലൈമാന്റെ ഉടമസ്ഥതയിലുളള ‘റംസാന്’ എന്ന മത്സ്യബന്ധന ബോട്ടാണ് വൈപ്പിന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ കെ.എം. സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ശരത്ചന്ദ്രന് ഇ.പി, സിപിഒമാരായ വിശാല്‍, രതീഷ്, നസീബ്, ഫിഷറീസ് ഉദേ്യാഗസ്ഥന് രാമകൃഷ്ണന്, സീ ഗാര്‍ഡുമാരായ ഗോപാലകൃഷ്ണന്, മഹേന്ദ്രന് എന്നിവരടങ്ങിയ സംഘം ആലപ്പുഴ മനക്കോടം ഭാഗത്ത് പട്രോളിംഗിനിടെയാണ് ബോട്ട് പിടിച്ചെടുത്തത്. 50000 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: