ആലുവ: ഓട്ടോറിക്ഷ ഡ്രൈവര്‍ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ യുവതി പോലീസുകാര്‍ക്ക് പുലിവാലായി. ഒടുവില്‍ സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും പേളിയെന്ന യുവതിക്കെതിരെ കേസെടുത്ത ശേഷം പിന്നീട് ഭര്‍ത്താവിന്റെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. തൃശൂര്‍ സ്വദേശിയായ യുവതിയുടെ മാതാപിതാക്കള്‍ കുറച്ചുകാലമായി ആലുവ തോട്ടുമുഖത്തെ ഫഌറ്റില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. തൃശൂരിലെ മകന്റെ വീട്ടിലേക്ക് പോകണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അനുവദിച്ചില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ അനുവാദത്തോടെ മാതാപിതാക്കള്‍ തൃശൂരിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ യുവതിയും കൂടെക്കയറി. തുടര്‍ന്ന് ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ യുവതി നിര്‍ദ്ദേശം നല്കി. സ്റ്റേഷനിലെത്തിയപ്പോള്‍ മാതാപിതാക്കളെ ഓട്ടോറിക്ഷ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി യുവതി പരാതിപ്പെട്ടു.
സത്യാവസ്ഥ മനസിലാക്കിയ പോലീസ് ഓട്ടോറിക്ഷ ഡ്രൈവറെയും മാതാപിതാക്കളെയും പറഞ്ഞുവിട്ടു. ഇതോടെ പേളി പോലീസിനെതിരെ തിരിയുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഗേറ്റില്‍ വട്ടം നിന്ന് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ഫൈസല്‍ കയറിയ പോലീസ് ജീപ്പിന് തടസം സൃഷ്ടിച്ചു. പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ ചെന്നതോടെ ഇവര്‍ റോഡിലേക്ക് ഇറങ്ങി ഓടി. സിഐ ഓഫീസിനടുത്തുള്ള വീടിന്റെ മുറ്റത്ത് കിടന്ന് ഒച്ചവെച്ചു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ വനിത പോലീസിനെ അസഭ്യം പറഞ്ഞു. ഡിവൈഎസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. തുടര്‍ന്നാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: