സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനത്തില്‍ അഞ്ച് പേര് മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഭൂചലനത്തില്‍ ചിലി തലസ്ഥാനമായ സാന്റിയാഗോയില്‍ നിരവധി പേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അര്‍ജന്റീനയില്‍ നിന്ന് കുറച്ച് അകലെയായാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്നു ചിലിയുടെ തീരപ്രദേശങ്ങളിലും പെറുവിലും ന്യൂസിലന്‍ഡിലും സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രാദേശിക സമയം വൈകുന്നേരം 7.54നാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ചലനങ്ങളുണ്ടായതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: