ഹൈദരാബാദ്: ഗോദാവരി അങ്ങനെ ചരിത്രത്തിലൂടെ ഒഴുകിയൊഴുകി കൃഷ്ണയില്‍ എത്തി. ഒന്നും രണ്ടുമല്ല, 175 കിലോമീറ്ററാണ് ഗോദാവരിയിലെ ജലം ഒഴുകിയത്.
നദീസംയോജന പദ്ധതി പ്രകാരം ഭാരതത്തിലെ ഏറ്റവും വലിയ രണ്ടു നദികളായ ആന്ധ്രാപ്രദേശിലെ ഗോദാവരിയും കൃഷ്ണയും സംയോജിപ്പിച്ചു. പട്ടിസീമ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു കീഴിലാണ് നദികളെ യോജിപ്പിച്ചത്. ചന്ദ്രബാബു സര്‍ക്കാര്‍ വന്നയുടന്‍ തുടങ്ങിയതാണ് പദ്ധതി. ആറുമാസംകൊണ്ട് 175 കിലോമീറ്റര്‍ കനാല്‍ നിര്‍മ്മിച്ചാണ് ഗോദാവരിയേയും കൃഷ്ണയെയും യോജിപ്പിച്ചത്. നദികള്‍ ചേരുന്ന ഭാഗത്തിന് പേരുമിട്ടു. പവിത്ര സംഗമം. കൃഷ്ണ ജില്ലയിലെ ഇബ്രാഹിംപട്ടണത്തിലാണ് ഈ സംഗമം.
പന്ത്രണ്ടുവര്ഷംമുന്പ് ഞാന്‍ തിരുമല ബ്രഹ്മോല്സവത്തിനു പോകുന്ന സമയത്താണ് എന്നെ കൊല്ലാന്‍ ശ്രമം ഉണ്ടായത്. ഇപ്പോള്‍ വീണ്ടും ബ്രഹ്മോല്സവ സമയമായി, ആ സമയത്ത് രണ്ട് പരിശുദ്ധ നദികളെ സംയോജിപ്പിച്ചിരിക്കുന്നു. ഇത്തരം ഒരു മഹത്തായ കാര്യം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
വാജ്പേയി സര്‍ക്കാരിന്റെ നദീസംയോജന പദ്ധതി പ്രകാരം ആന്ധ്രയില്‍ തുടങ്ങിയതാണ് പോളാവരം പദ്ധതി. ഗോദാവരിയിലുള്ള 80,000 ദശലക്ഷം ക്യുബിക്കടി അധികവെള്ളം കൃഷ്ണാ നദിയില്‍ എത്തിക്കാനുള്ളതാണ് പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായ പട്ടിസീമ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിവഴി റായലസീമയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: