കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുളളില്‍ നിലപാട് അറിയിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കണ്‍സ്യൂമര്‍ഫെഡിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിലവിലെ വിജിലന്‍സ് അന്വേഷണം കാര്യക്ഷമം അല്ലെന്ന് കാണിച്ചാണ് കൊല്ലം സ്വദേശി ഹര്‍ജി നല്‍കിയിരിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ 22 സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 105.49 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തിയാല്‍ കൂടുതല്‍ അഴിമതി പുറത്തുവരുമെന്നും അതുകൊണ്ട് സിബിഐ അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജീവനക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: