കോട്ടയം:യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം ‘ശ്രീശങ്കരം 2015’ നാളെ കോട്ടയത്ത് ആരംഭിക്കും. മാമ്മന്മാപ്പിളഹാള്, ഡി.സി ഹാള്‍, തിരുനക്കര മൈതാനം, പാരിഷ്ഹാള്‍ എന്നീ വേദികളില്‍ സംസ്ഥാന സമ്മേളനം മൂന്ന് ദിവസങ്ങളിലായി നടക്കും.നാളെ രാവിലെ 10 ന് മാമ്മന്‍മാപ്പിള ഹാളിലെ ശ്രീകുമാര്‍ താമരപ്പിള്ളി നഗറില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ്മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.
മണ്ണാറശാല വലിയ അമ്മ ഉമാദേവി അന്തര്‍ജ്ജനം ദീപ പ്രോജ്ജ്വലനം നിര്‍വ്വഹിക്കും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് അധ്യക്ഷതവഹിക്കും. വ്യവസായിക പ്രദര്‍ശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനംചെയ്യും. സുവനീര്‍ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഡോ. ഇ. ശ്രീധരന്, ഡോ. വി.പി ഗംഗാധരന്, ഡോ. ജി. വിജയകുമാര്‍ എന്നിവരെ ആദരിക്കും.
തിരുനക്കര മുനിസിപ്പല്‍ മൈതാനത്ത് വൈകിട്ട് 5.30 ന് പൊതുസമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.20 ന് സാംസ്കാരിക സമ്മേളനവും നവോത്ഥാനം പദ്ധതി ഉദ്ഘടനവും മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തും. താന്ത്രികശ്രേഷ്ഠരായ മനയത്താറ്റ് എം.എന്‍ ചന്ദ്രശേഖരന് നമ്പൂതിരി, കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി, മോനാട് കൃഷ്ണന് നമ്പൂതിരി എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന് നായര്‍ അദരിക്കും.
11.30 ന് നടക്കുന്ന സുഹൃദ് സമ്മേളനം ശ്രീശങ്കര ട്രസ്റ്റ് ചെയര്മാന് ഡോ. എന്‍.പി.പി നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് തിരുനക്കര മുനിസപ്പല്‍ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം വൈസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പളളി മുഖ്യപ്രഭാഷണം നടത്തും.
21 ന് രാവിലെ 9 ന് പാരീഷ് ഹാളില്‍ യുവജന സമ്മേളനം.സബ് കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. തിരുനക്കര മുനിസിപ്പല്‍ മൈതാനത്ത് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: