റാഞ്ചി:ഝാര്‍ഖണ്ഡില്‍ ആയുധംവെച്ച് കീഴടങ്ങുന്ന മാവോയിസ്റ്റ് നേതാക്കള്‍ക്കുള്ള പാരിതോഷികം ഒരുകോടിയാക്കി.സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുമായാണ് ഈ നടപടി. ഒരുകോടി രൂപയുടെ പാരിതോഷികത്തില്‍ ആകൃഷ്ടരായി നേതാക്കന്മാര് ഭീകരപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.
സംസ്ഥാന പ്രതിനിധികളും സെക്രട്ടറിമാരും തമ്മില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് കിഴടങ്ങുന്നവര്ക്കുള്ള പാരിതോഷികം ഉയര്‍ത്താന്‍ തീരുമാനമായത്. ഇതിനുമുമ്പ് 25 ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കിയിരുന്നത്.
അതേസമയം, മോവോ ഭീകരരുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനത്തെ പോലീസിന്റെ പക്കല്‍ വ്യക്തമായ കണക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കീഴടങ്ങുന്ന ഭീകരര്‍ക്കുള്ള പാരിതോഷികം ഒരു കോടിയായി ഉയര്‍ത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു.
രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഏറ്റവും അപകടകാരികാരികളായി കണകാക്കുന്നത് മാവോയിസ്റ്റുകളെയാണ്. മാവോയിസ്റ്റ് നേതാവ് ഗണപതിയുടെ നേതൃത്വത്തിലുള്ള റെഡ് ആര്‍മി രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ഇയാളുടെ തലയ്ക്ക് 2.52 കോടിയാണ് കേന്ദ്രം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: