ആലപ്പുഴ: തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്. നിയമം ഭേദഗതി ചെയ്യുന്നത് ഭൂമാഫിയയെ മാത്രമാണ് സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസിന്റെ നെല്ലു നാളികേര കര്‍ഷക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കിയ 2008ന് മുമ്പ് ഭൂമി കൈവശമുള്ള കര്‍ഷകരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന മന്ത്രി മാണിയുടെ വാദം തെറ്റാണെന്നും സുധീരന് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥത കണ്ടെത്താന്‍ മാര്‍ഗങ്ങളുണ്ട്, മാഫിയകള്‍ വളരെ ശക്തമായതിനാല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനാകണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.
ഏതു സര്‍ക്കാര്‍ ഭരിച്ചാലും മാഫിയയുടെ വക്താക്കളായി മാറുന്നതാണ് ഇന്നത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യുന്നത് വൈകുന്നതിലും സുധീരന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകര്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. സമരം ചെയ്താലേ പണം ലഭിക്കുവെന്ന സ്ഥിതി മാറണമെന്നും സുധീരന് പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് പി. ടി. സ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: