തിരുവനന്തപുരം : ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീടുനിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അധിക സാമ്പത്തിക സഹായമായി 500 കോടി രൂപ അനുവദിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
ഭവന നിര്‍മ്മാണത്തിനായി പൊതുവിഭാഗത്തിന് 75,000 രൂപയും പട്ടികജാതി വിഭാഗത്തിന് ഒരു ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 1.25 ലക്ഷം രൂപയുമാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് പൊതുവിഭാഗത്തിന് പട്ടികജാതി വിഭാഗത്തിനും രണ്ട് ലക്ഷംരൂപവീതവും പട്ടികവര്‍ഗ്ഗ വിഭാഗത്തിനു 2.50 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു.
എല്ലാവിഭാഗം ഗുണഭോക്താക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച യൂണിറ്റ് കോസ്റ്റിന് അധികമായി വരുന്ന തുകയില്‍ ത്രിതല പഞ്ചായത്തുകള്‍ വഹിക്കേണ്ട തുക കഴിച്ചുള്ള തുക 2013 വരെ ഓരോ വീടിനും 75,000 രൂപയും 2014 മുതല്‍ 50,000 രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.ഈ ഇനത്തില്‍ നല്‍കാനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: