കോഴിക്കോട്: നായ വളര്‍ത്തലിന് ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനായുള്ള ഉത്തരവ് ഉടനെ സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ.മുനീര്‍ അറിയിച്ചു. ഉടമസ്ഥരില്‍ നായ പരിപാലനം സംബന്ധിച്ച കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിക്ഷിപ്തമാകുന്നതോടെ തെരുവ് നായ ശല്യം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.
തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഗവണ്മെന്റ് നിര്‍ദ്ദേശം നല്കി.
തെരുവ് നായ വന്ധ്യംകരണത്തിനുള്ള സംസ്ഥാന വ്യാപകമായ പരിപാടി സപ്റ്റംബര്‍ 22 മുതല്‍ 29 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കും. വളര്‍ത്തുനായ്ക്കള്‍ ഉള്‍പ്പെടെ പരമാവധി വന്ധ്യംകരണം ഈ കാലയളവില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: