ആലപ്പുഴ: സാധനങ്ങള്‍ തൂക്കി നല്‍കേണ്ട ത്രാസില്ല. കാട്ടൂരിലെ നന്മ സ്റ്റോര്‍ നോക്കുകുത്തിയായി. ആവശ്യത്തിന് സാധനങ്ങളുണ്ടെങ്കിലും അളന്നുതൂക്കി നല്കാന് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ആളുകളാണ് ഇവിടെ സാധനങ്ങള്‍ വാങ്ങാനായി എത്തുന്നത്. ത്രാസില്ലാത്തതിനാല്‍ അളന്നു തൂക്കി നല്‍കേണ്ട സാധനങ്ങള്‍ നല്കാന് കഴിയുന്നില്ല. ഇതിനാല്‍ പലപ്പോഴും സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നു. പായ്ക്കറ്റ് സാധനങ്ങള്‍ മാത്രമാണ് നല്കാന് കഴിയുന്നത്. രാത്രി ഏഴര വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ ഇവിടുത്തെ വൈദ്യുതി വിളക്കുകളും പ്രവര്‍ത്തിക്കാറില്ല. ആകെയുള്ള ജീവനക്കാരില്‍ രണ്ടു പുരുഷജീവനക്കാരും വൈകിട്ടോടെ സ്ഥലം കാലിയാക്കും. വെളിച്ചമില്ലാത്തതിനാല്‍ സ്ത്രീ ജീവനക്കാരി രാത്രിയില്‍ ജോലി ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: