കേരളം മറ്റൊരു കശ്മീര്‍ ആവുകയാണോ എന്ന സംശയം ഉയര്‍ത്തുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കോഴിക്കോട്ടുകാരനായ യുവാവിനെതിരെ കരിപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം. ഐഎസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിതെങ്കിലും ഈ സംഘടനക്ക് കേരളത്തില്‍ സ്വാധീനമുണ്ടെന്ന് നേരത്തെ വെളിപ്പെട്ടതാണ്. കേരളം ‘ടെററിസ്റ്റ് സോണ്‍’ ആയി മാറുകയാണെന്നും ഇവിടെ ഇസ്ലാമിക ഭീകരവാദത്തിന്റെ ഒരു ‘റെഡ് സോണ്‍’ ഉണ്ടെന്നും പ്രസ്താവിച്ചത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ തന്നെയാണ്.
മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറമാണ് ഇതിന്റെ തലസ്ഥാനം. മലപ്പുറത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി ദേശീയ സംഘടനാ പ്രവര്‍ത്തകരെ ഭീകരവാദ സംഘടനകള്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനുപുറമെയാണ് സംസ്ഥാന വ്യാപകമായി പ്രണയം നടിച്ച് ഹിന്ദു യുവതികളെ മതംമാറ്റുന്ന ലൗ ജിഹാദ് അരങ്ങേറുന്നത്. മുംബൈ തീവണ്ടി ബോംബു സ്ഫോടനങ്ങളില്‍ പ്രതികളായ സിമി ഭീകരര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതേ സംഘടനയിലെ ഭീകരര്‍ കേരളത്തില്‍ പ്രബല ശക്തിയായി മാറിയിട്ട് വര്‍ഷങ്ങളായി.
ഈ സംഘടനയുടെ നിരോധനത്തെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഭീകരര്‍ നിലവിലുള്ള മറ്റു സംഘടനകളിലേക്ക് ചേക്കേറുകയോ പുതിയ സംഘടനകള്‍ രൂപീകരിക്കുകയോ ആണ് ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് കേരളം വളക്കൂറുള്ള മണ്ണായി മാറിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇറാഖിലും സിറിയയിലും നരനായാട്ടു നടത്തുന്ന ഐഎസ് ഭീകരര്‍ക്ക് കേരളത്തിലും പിണിയാളുകളുണ്ടാവുന്നത്. സോഷ്യല്‍ മീഡിയയില്‍ക്കൂടിയും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. ഐഎസിന്റെ ഭാഗമാകാന്‍ ചിലര്‍ സിറിയയിലേയ്ക്കും ഇറാക്കിലേയ്ക്കും കടക്കുന്നുണ്ട്.കോഴിക്കോട് സ്വദേശിയായ ഒരാള്‍ ഗള്‍ഫില്‍ നിന്നും ഐഎസില്‍ ചേരാന്‍ സിറിയയിലേയ്ക്ക് കടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ 26.7 ശതമാനം മുസ്ലിങ്ങളാണ് ഉള്ളത്. ഹിന്ദു സമൂഹം ഇവരോട് വളരെയധികം സാഹോദര്യത്തോടെയും സഹിഷ്ണുതയോടെയുമാണ് പെരുമാറുന്നതും. ഇപ്പോള്‍ മുസ്ലിംലീഗ് നിയന്ത്രിത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മുസ്ലിം സമൂഹം ആവശ്യപ്പെടുന്നതെല്ലാം നല്കാന് തയ്യാറായ ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ മുസ്ലിം സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തി ഹിന്ദുക്കള്ക്കെതിരാക്കാനുള്ള ശ്രമം കാര്യമായി നടക്കുന്നുണ്ട്.
താലിബാനൈസേഷന് കേരളത്തില്‍ കൊണ്ടുവരാനുള്ള നിഗൂഢശ്രമമാണോ ഇതെന്ന സംശയം ദിനംതോറും പ്രബലമാവുകയാണ്. വിദ്യാര്‍ത്ഥി സമൂഹത്തിലും ജിഹാദികള്‍ പ്രത്യക്ഷപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ താലിബാന് വേരോട്ടം നടത്തിയാല്‍ അത് അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം. സിമിയും ഇന്ത്യന്‍ മുജാഹിദീനും ഒരുപോലെ കേരളത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഐഎസ് ബന്ധത്തിന്റെ പേരില്‍ ചില മലയാളികളെ അബുദാബിയില്‍നിന്ന് കേരളത്തിലേക്ക് അടുത്തിടെ മടക്കി അയച്ചത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതും അത്യന്തം ഗൗരവത്തോടെ കാണേണ്ടതുമാണ്. വാഗമണ്ണില്‍ പരിശീലനം നല്കി ഇസ്ലാമിക ഭീകരരെ കശ്മീരിലേയ്ക്കയച്ചിരുന്നു എന്നത് നേരത്തെ വെളിപ്പെട്ടതാണ്.ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ രൂപീകരണമാണ് വാഗമണ്ണില്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളം ഉന്നത വിദ്യാഭ്യാസത്തിനും ഉയര്‍ന്ന സംസ്കാരത്തിനും മതസഹിഷ്ണുതയ്ക്കും പേരുകേട്ട നാടാണ്. കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം സമൂഹത്തിന്റെ വളര്‍ച്ചതന്നെ ഇത് സ്ഥിരീകരിക്കുന്നു. ഈ ഹിന്ദുസഹിഷ്ണുതയെ മുതലെടുത്താണ് ഐഎസ് ഭീകരരും മറ്റു ഭീകരവാദികളും കേരളത്തെ തട്ടകമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഹിന്ദുദേവാലയങ്ങളും ഇവരുടെ ലക്ഷ്യത്തില്‍പ്പെടുന്നു.ഇപ്പോള്‍ സൗദി അറേബ്യപോലും ജിഹാദികളെ പുറത്താക്കുമ്പോള്‍ എങ്ങനെ, എന്തുകൊണ്ട് ഐഎസും മുസ്ലിം ഭീകരവാദവും കേരളത്തില്‍ ശക്തിപ്പെടുന്നു എന്ന വസ്തുത അന്വേഷിക്കേണ്ടതുണ്ട്.
സാമൂഹിക അസമത്വവും പട്ടിണിയുമാണ് ഭീകരവാദം വളര്‍ത്തുന്നത് എന്നുപറയുമ്പോഴും കേരളം ഒരു ദരിദ്ര സംസ്ഥാനമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഭീകരവാദം ഇന്ന് ലോകത്തെത്തന്നെ വിറപ്പിക്കുന്നു. കേരളവും ഈ ഭീഷണിയില്‍നിന്ന് മുക്തമല്ല. ഒരു മതവിഭാഗം സ്വന്തം ആധിപത്യം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ ഐഎസ് ഭീകരസംഘടനയിലേക്കും മലയാളികളായ ചിലര്‍ എത്തിപ്പെടുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതും എന്തു വിലകൊടുത്തും
തടയേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: