കൊച്ചി: ജേക്കബ് തോമസ് ഇരുമുന്നണികള്‍ക്കും ഒരുപോലെ അനഭിമതന്‍. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഈ പോലീസ് ഉദ്യോഗസ്ഥനെ ഇരു മുന്നണികളുടെ സര്‍ക്കാരും വേട്ടയാടുകയായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് കൊച്ചി സിറ്റി കമ്മീഷണറായിരിക്കെയാണ് ജേക്കബ് തോമസ് സിപിഎമ്മിന്റെ കണ്ണിലെ കരടായത്.
അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെട്ട തീവ്രവാദ കേസുകളുടെ അന്വേഷണത്തില്‍ സിപിഎം നിര്‍ദ്ദേശമനുസരിച്ച് വെള്ളം ചേര്‍ക്കാന്‍ മടിച്ചതാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഫലം മാസങ്ങള്‍ക്കുള്ളില്‍ കമ്മീഷണറുടെ കസേര തെറിച്ചു. പിന്നീട് ഇടതുസര്‍ക്കാര്‍ ജേക്കബ് തോമസിനെ നിയമിച്ചത് സപ്ളൈകോയുടെ എം.ഡി ആയിട്ടായിരുന്നു. അവിടെയും അധികനാള്‍ തുടരാന്‍ രാഷ്ട്രീയ നേതൃത്വം അനുവദിച്ചില്ല. അഴിമതിയുടെ കൂത്തരങ്ങായ സപ്ളൈകോയെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജേക്കബ് തോമസ് വകുപ്പ് മന്ത്രി സി.ദിവാകരനുമായി ഉടക്കി. സിപിഎം, സിപിഐ നേതൃത്വങ്ങള്‍ ഒരേശബ്ദത്തില്‍ ജേക്കബ് തോമസിന്റെ രക്തത്തിനായി മുറവിളി കൂട്ടി. നാലുമാസത്തിനുള്ളില്‍ വീണ്ടും സ്ഥാനമാറ്റം. സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെ ഒതുക്കാന്‍ ഇടതു സര്‍ക്കാര്‍ കണ്ടെത്തിയ ലാവണം ചലച്ചിത്ര വികസന കോര്‍പ്പറേഷനായിരുന്നു. ഇതിനിടെ വിജിലന്‍സ് കേസില്‍ കുടുക്കാനും ശ്രമം നടത്തി.
മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെ മറികടന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഈ നീക്കങ്ങള്‍ നടന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ കാണിച്ച് അദ്ദേഹം കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നുവെങ്കിലും ജേക്കബ് തോമസിനെ പാര്‍ട്ടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വി.എസിനായില്ല. തുടര്‍ന്ന് മനം മടുത്ത് അദ്ദേഹം ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരന്തരമായ പീഡനമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഈ ഉദ്യോഗസ്ഥന് നേരെ ഉണ്ടായത്. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസ് സ്വീകരിച്ച ശക്തമായ നടപടികള്‍ യുഡിഎഫ് നേതൃത്വത്തിന് തലവേദനയായി.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കിയത് ജേക്കബ് തോമസിന്റെ ഉറച്ച നിലപാട് മൂലമായിരുന്നു. ലീഗ് നേതൃത്വത്തിന്റെ വിശ്വസ്തനായ ടി.ഒ.സൂരജിനെതിരെ കേസെടുത്തതും ജേക്കബ് തോമസിന്റെനിര്ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ഏറ്റവുമൊടുവില്‍ ബാര്‍കോഴക്കേസില്‍ മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനുമെതിരെ വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ഇദ്ദേഹം സ്വീകരിച്ച നിലപാടുകളും യുഡിഎഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.
എഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ മുകളില്‍ ഡിജിപി റാങ്കിലുള്ള വിന്‍സന്‍ എം.പോളിനെ നിയോഗിച്ചാണ് ഈ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത്. തുടര്‍ന്ന് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ച് പണിത വന്‍കിട ഫഌറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ചട്ടം മറികടന്ന് സുരക്ഷാ അനുമതി നല്കാന് തയ്യാറാകാത്തതാണ് ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുളഌത്. രണ്ടു നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് ഫയര്‍ ഫോഴ്സിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്. ജേക്കബ് തോമസ് നിലപാട് കര്‍ശനമാക്കിയതോടെ സംസ്ഥാനത്ത് 450 ലേറെ ഫഌറ്റു സമുച്ചയങ്ങളുടെ വില്‍പ്പന തടസ്സപ്പെട്ടിട്ടുണ്ട്.
മന്ത്രിമാരുള്‍പ്പെടെയുള്ള പലരും സമ്മര്ദ്ദവുമായെത്തിയെങ്കിലും ചട്ടങ്ങലില്‍ ഒരിളവും നല്കാന് ഇദ്ദേഹം തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ കഴിഞ്ഞ ദിവസം ജേക്കബ് തോമസ് ഒരുമാസത്തെ അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ലീവില്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തു. ഐ.ജി റാങ്കിലോ എഡിജിപി റാങ്കിലോ ഉള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്ന അപ്രധാന തസ്തികയിലേക്കാണ് ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പുതിയ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: